Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : World Peace

ലോകസമാധാനത്തിലേക്കുള്ള മാർഗമാണ് യോഗ: മോദി

കോൽക്കത്ത: വ്യക്തികളുടെ ആരോഗ്യം മെച്ചപ്പെടുത്തുക എന്നതുപോലെ ലോക സമാധാനത്തിലേക്കുള്ള മാർഗമായി യോഗയെ കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

അന്താരാഷ്‌ട്ര യോഗ ദിനത്തോടനുബന്ധിച്ച് സെൻട്രൽ കോൽക്കത്തയിലെ റെഡ് റോഡിൽ 12-ാമത് യോഗദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മോദി.

ജീവിതത്തെ സമതുലിതമായി നിലനിർത്തുന്നതിൽ യോഗയ്ക്ക് സവിശേഷമായ പങ്കുണ്ട്. മാനസികാരോഗ്യത്തിലൂടെ ശാരീരിക ആരോഗ്യമാണ് യോഗ ലക്ഷ്യമിടുന്നതെന്നും മോദി കൂട്ടിച്ചേർത്തു.

National

ലോകസമാധാനത്തിനായി പ്രാർഥിക്കാൻ സിബിസിഐ

ന്യൂഡൽഹി: മധ്യപൂർവേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് സിബിസിഐ അഭ്യർഥിച്ചു. ലോകസമാധാനത്തിനായി നോന്പുകാലത്ത് ആത്മാർഥമായി പ്രാർഥിക്കാൻ എല്ലാ ക്രൈസ്തവ വിശ്വാസികളെയും ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി ആഹ്വാനം ചെയ്തു.

ഇറാനിലും ഗൾഫ് മേഖലയിലും വർധിച്ചുവരുന്ന സംഘർഷങ്ങളിൽ സിബിസിഐ ആശങ്ക പ്രകടിപ്പിച്ചു. ശത്രുതകൾക്കിടയിൽ അകപ്പെട്ട ദുർബലരായ കുട്ടികൾ ഉൾപ്പെടെ നിരപരാധികളുടെ ദാരുണമരണത്തിൽ ബിഷപ്പുമാർ അഗാധമായ ദുഃഖം അറിയിച്ചു. ഉറ്റവരെ നഷ്ടമായവർക്കു വേണ്ടിയും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കുന്നതിനുമായി ആത്മാർഥമായി പ്രാർഥിക്കുന്നതായി സിബിസിഐ പത്രക്കുറിപ്പിൽ അറിയിച്ചു.

നിലവിലെ പ്രതിസന്ധി പരിഹരിക്കാനായി ക്രിയാത്മകമായ സംഭാഷണത്തിൽ ഒത്തുചേരാൻ സിബിസിഐ അഭ്യർഥിച്ചു. അക്രമത്തിനു പകരം സമാധാനം ബോധപൂർവം തെരഞ്ഞെടുക്കണമെന്ന് എല്ലാ രാഷ‌്ട്രങ്ങളുടെയും നേതാക്കളോടു ബിഷപ്പുമാർ പറഞ്ഞു. യഥാർഥ ശക്തി ബലപ്രയോഗത്തിലല്ല.

അക്രമവും സംഘർഷവും കൂടുതൽ കഷ്ടപ്പാടും നിരാശയും വളർത്തുകയേ ഉള്ളൂ. മാനുഷിക അന്തസിനു മുൻഗണന നൽകാനും പരിഹാരത്തിനായി സഹകരിച്ചു പ്രവർത്തിക്കാനും ആഗോള നേതാക്കളോട് സിബിസിഐ അഭ്യർഥിച്ചു.

Kerala

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം: ലോകസമാധാനത്തിനുവേണ്ടി പ്രാര്‍ഥിക്കണമെന്ന് കെസിബിസി

കോഴിക്കോട്: പശ്ചിമേഷ്യ യുദ്ധ ഭീതിയിലായ സാഹചര്യത്തില്‍ നീതിപുലരുന്നതിനും ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകുന്നതിനും ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷ നടത്തണമെന്ന് കെസിബിസി പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ആഹ്വാനം ചെയ്തു.

യുദ്ധം എത്രയും വേഗം അവസാനിക്കപ്പെടണം. യുദ്ധങ്ങള്‍ മൂലം ഭൂമി തുടര്‍ച്ചയായി മുറിവേല്‍പ്പിക്കപ്പെടുകയാണ്. യുദ്ധങ്ങളുടെയും സായുധ സംഘര്‍ഷങ്ങളുടെയും ഇരകളെ ചേര്‍ത്തുപിടിക്കാനുള്ള സമയമാണിത്. യുദ്ധം എന്നത് തിന്മയാണെന്ന് തിരിച്ചറിയാന്‍ ലോക നേതാക്കള്‍ക്കാവുന്നില്ല എന്നത് മനുഷ്യമനസകളെ വേദനിപ്പിക്കുന്നു.

യുദ്ധം എന്നത് നികൃഷ്ടമായ ഒരു യാഥാർഥ്യവും അത് നുണകളുടെയും അസത്യങ്ങളുടെയും വിജയമാണെന്ന് നമുക്ക് തിരിച്ചറിയാമെന്ന് ഫ്രാന്‍സിസ് പാപ്പാ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ സ്വാര്‍ഥ താത്പര്യങ്ങളുടെ വിജയവും ശത്രുവിന്‍റെ പൂര്‍ണമായ തകര്‍ച്ചയുമാണ് യുദ്ധങ്ങളിലൂടെ രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്. യുദ്ധഭീകരതയുടെ ഇരകളാകുന്നത് പലപ്പോഴും നിരപരാധികളായ മനുഷ്യരാണെന്നത് വേദനാജനകമാണെന്നും ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ചൂണ്ടിക്കാട്ടി.

International

ലോകസമാധാനത്തിനു ഭീഷണിയാകരുത് ; ട്രംപിനെതിരേ അമേരിക്കൻ കർദിനാൾമാർ

വാഷിംഗ്‌ടൺ ഡിസി: ലോകസമാധാനത്തിനു ഭീഷണിയായ വിദേശ നയതന്ത്രങ്ങളിൽനിന്നും ലക്ഷ്യങ്ങളിൽനിന്നും അമേരി ക്ക പിന്തിരിയണമെന്ന് കർദിനാൾമാർ.

ജീവിക്കാനുള്ള അവകാശത്തിന്‍റെ സംരക്ഷണത്തിലും മനുഷ്യാന്തസ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള യുഎസ് വിദേശനയത്തിലേക്കു മടങ്ങാനും ഷിക്കാഗോ ആർച്ച്ബിഷപ് കർദിനാൾ ബ്ലെസ് ജെ. കുപിക്, വാഷിംഗ്‌ടൺ ആർച്ച്ബിഷപ് കർദിനാൾ റോബർട്ട് മക്എൽറോയ്, നെവാർക്ക് ആർച്ച്ബിഷപ് കർദിനാൾ ജോസഫ് ഡബ്ലു. ടോബിൻ എന്നിവർ ആവശ്യപ്പെട്ടു. ട്രംപിന്‍റെ പേര് പരാമർശിക്കാതെയാണ് അമേരിക്കയിലെ പ്രമുഖ കർദിനാൾമാരുടെ സംയുക്ത പ്രസ്താവന.

ഗ്രീൻലാൻഡിനോടും വെനസ്വേലയോടുമുള്ള ഭീഷണി അവസാനിപ്പിക്കണമെന്നും ഇടുങ്ങിയ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള ഉപകരണങ്ങളായി ‌യുദ്ധങ്ങളെ കാണുന്നത് അംഗീകരിക്കാനാകില്ലെന്നും കർദിനാൾമാർ ചൂണ്ടിക്കാട്ടി.

അമേരിക്ക ലോകത്തിന്‍റെ ധാർമിക സ്വരമാകണം. അല്ലാതെ, ലോകത്തിനു ഭീഷണിയാകരുത്. അടിയന്തര സാഹചര്യത്തിൽ അവസാന ആശ്രയമായി മാത്രമേ സൈനികനടപടി പാടുള്ളൂവെന്നത് ദേശീയനയമായി സ്വീകരിക്കണം. ലെയോ പതിനാലാമൻ മാർപാപ്പയുടെ കാഴ്ചപ്പാടുപോലെ ധാർമികതയിലൂന്നിയ വിദേശനയമാണു നമ്മുടെ രാജ്യത്തിനു വേണ്ടത്. മനുഷ്യജീവനെയും ജീവിക്കാനുള്ള അവകാശത്തെയും മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെയും ബഹുമാനിക്കുന്നതും സാമ്പത്തിക സഹായത്തിലൂടെ മനുഷ്യന്‍റെ അന്തസ് വർധിപ്പിക്കുന്നതുമായ വിദേശനയമാണു വേണ്ടത്.

സുവിശേഷത്തിൽ ഈശോമിശിഹാ പ്രഖ്യാപിച്ചതുപോലെ ശാശ്വത സമാധാനം കെട്ടിപ്പടുക്കാൻ ശ്രമിക്കണമെന്ന് തങ്ങൾ ആവശ്യപ്പെടുന്നതായും കർദിനാൾമാർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ശീതയുദ്ധം അവസാനിച്ചതിനുശേഷം ഇതാദ്യമായി ഈ വർഷം ലോകത്ത് അമേരിക്കയുടെ പ്രവർത്തനങ്ങളുടെ ധാർമികത ചോദ്യം ചെയ്യപ്പെടുകയാണെന്ന് കർദിനാൾമാർ ചൂണ്ടിക്കാട്ടി.

വെനസ്വേല, യുക്രെയ്ൻ, ഗ്രീൻലാൻഡ് എന്നിവിടങ്ങളിലെ സംഭവങ്ങൾ സൈനികശക്തിയുടെ ഉപയോഗത്തെക്കുറിച്ചും സമാധാനത്തിന്‍റെ അർഥത്തെക്കുറിച്ചും അടിസ്ഥാന ചോദ്യങ്ങൾ ഉയർത്തുന്നു. സ്വയംഭരണാധികാരത്തിനുള്ള രാജ്യങ്ങളുടെ അവകാശങ്ങൾ മാനിക്കണം. വർധിച്ചുവരുന്ന ഭീഷണികളും സായുധ സംഘട്ടനങ്ങളും അന്താരാഷ്‌ട്ര ബന്ധങ്ങളെ തകർക്കുകയും ലോകത്തെ എണ്ണമറ്റ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യും -കർദിനാൾമാർ മുന്നറിയിപ്പ് നൽകി.

വെനസ്വേലയിലെയും ഗ്രീൻലാൻഡിലെയും ട്രംപ് ഭരണകൂടത്തിന്‍റെ ഇടപെടലുകൾ ലോകസമാധാനത്തിനു ഭീഷണി സൃഷ്‌ടിക്കുകയും അമേരിക്ക-യൂറോപ്പ് ബന്ധം വഷളാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് അമേരിക്കൻ കർദിനാൾമാർ രംഗത്തെത്തിയിരിക്കുന്നത്.

Latest News

Corehub Up